വിധിയുടെ വിശദാംശങ്ങള്‍ എനിക്ക് ലഭിച്ചിട്ടില്ല. എങ്കിലും പറയാം, ഞാന്‍ കോടതി മുന്‍പാകെ ഉയര്‍ത്തിയത് ജനാധിപത്യ നിയമത്തിന്റെ ലംഘനം സംബന്ധിച്ച ഗുരുതരമായ പ്രശ്‌നമാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മാത്രം ഒരു പരാതിയുമായി ചെന്നതല്ല.
'മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് ഫലസ്തീനുവേണ്ടിയാണ്. ലണ്ടനിലെ പ്രതിഷേധറാലിയില്‍ മൂന്ന് ലക്ഷത്തിലധികം ജനങ്ങളാണ് അണിനിരന്നത്. ഫലസ്തീന്‍ ലണ്ടനിലോ എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയര്‍ത്തിയിട്ടില്ല. റോമില്‍, ഡബ്ലിനില്‍, ഗ്ലാസ്‌ഗോയില്‍, ജനീവയില്‍, സ്വീഡനില്‍, ടൊറന്റോയില്‍, ഡെന്മാര്‍ക്കില്‍, തുര്‍ക്കിയില്‍, ജോര്‍ദാനില്‍...
മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ.
എത്ര മാധ്യമങ്ങളിൽ ഇത് പ്രധാന വാർത്തയായി ? എത്ര പത്രങ്ങൾ മുഖ പ്രസംഗമെഴുതി ? എത്ര ദിവസം പ്രമുഖ ചാനലുകളിൽ" നിരീക്ഷകർ " ആർത്തലച്ചു ? മണിപ്പൂരിൽ, ഇന്ത്യ തെരുവിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഗാന്ധി ഘാതകരുടെ ആശയം പേറുന്ന പ്രസിന് ഗാന്ധിസ്മാരക പുരസ്കാരം നൽകുന്നു .
കമ്മീഷൻ വിശദമായ തെളിവെടുപ്പുകൾക്ക് ശേഷം 1969ൽ റിപ്പോർട്ട് സമർപ്പിച്ചു. ഗാന്ധിവധത്തിന്റെ സൂത്രധാരൻ സവർക്കർ ആയിരുന്നുവെന്ന് ജെ എൽ കപൂർ കമ്മീഷൻ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ കണ്ടെത്തിയിട്ടുണ്ട്
. 'കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽവന്നാൽ കെട്ടിത്തൂങ്ങി ചത്തുകളയും' എന്നു പ്രഖ്യാപിച്ച കണ്ടത്തിൽ മാമ്മൻ മാപ്പിളയുടെ മനോരമ പത്രത്തിനെതിരെ ഇപ്പോൾ 80 വയസ്സാഘോഷിക്കുന്ന ദേശാഭിമാനിയിൽ ഒരു പരമ്പര വന്നു. 'വിഷവൃക്ഷത്തിൻ്റെ അടിവേരുകൾ തേടി' എന്നായിരുന്നു അതിൻ്റെ പേര്.
ഒരു മന്ത്രിയുടെ ഭാര്യ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ അവരുടെ ചിത്രം മാറ്റി ഒരു കേസില്‍ അകപ്പെട്ട സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് വച്ചു. ഇത് ചെയ്തത് കോണ്‍ഗ്രസിന്‍റെ ഡി സി സി പ്രസിഡന്റ് ആയിരുന്നു. അതെ രീതിയാണ് കോണ്‍ഗ്രസ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും എം സ്വരാജ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 'ചങ്ങല പൊട്ടിയ പട്ടിയെ പോലെ'യാണെന്നായിരുന്നു സുധാകരന്‍റെ വിമര്‍ശനം. അങ്ങനെയാണെകില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി ഇവരെയൊന്നും ഇത്തരം വാക്കുകള്‍ കൊണ്ട് ഉപമിക്കാത്തതെന്താണ്. നാട്ടു ഭാഷയാണെങ്കില്‍ എല്ലാവര്‍ക്കും ഈ പ്രയോഗം ചേരുമെന്നും എം സ്വരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റ് പേപ്പറില്‍ നല്‍കിയ പേര് രാഹുല്‍ ഗാന്ധി ഇ കെ (സണ്‍ ഓഫ് വത്സമ്മ) എന്നാണ്. അദ്ദേഹത്തിന് 2198 വോട്ടുകള്‍ ലഭിച്ചു. ആ അപരനിപ്പോള്‍ സാംസ്‌കാരിക വകുപ്പിന്‌റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്കുകീഴിലെ ജില്ലാ കോര്‍ഡിനേറ്ററായി ഉയര്‍ന്ന ശമ്പളം വാങ്ങിച്ചു കഴിയുകയാണ്
അപരനെ നിര്‍ത്തി വോട്ടര്‍മാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തട്ടിപ്പും തരികിടയും പറ്റിപ്പുമായി തൃക്കാക്കരയില്‍ ഇറങ്ങുന്ന കോണ്‍ഗ്രസ് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെയും മാത്രമല്ല തൃക്കാക്കരയിലെ വോട്ടര്‍മാരെയും വെല്ലുവിളിക്കുകയാണ്
എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി രാജീവും ഇന്നലെ നടന്ന മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.
രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ താരതമ്യേന പ്രായം കുറവുളള ചിലര്‍കൂടി വന്നിട്ടുണ്ട്. അത് പുതിയ കാര്യമാണ്. മുന്‍കാലങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. സി പി എം സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണ് ഉണ്ടായിരുന്ന
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും'- എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം തൻ്റെ പേരിൽ 'രൂപപ്പെടുത്തിയ' ഒരു പേജിൽ നിന്നും രണ്ടു സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചു കൊണ്ട് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ അതിൽ തൻ്റെ നിലപാട് വ്യക്തമാക്കുകയാണ് സ്വരാജ്.
എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.
തട്ടിപ്പുകാരന്റെ വീട്ടിൽ സ്ഥിരം കയറിയിറങ്ങി കണ്ണും , തൊലിയുമൊക്കെ ചികിത്സിച്ച നേതാവിനെ രക്ഷിച്ചെടുക്കാൻ എന്ത് ന്യായീകരണം വേണമെങ്കിലും പറഞ്ഞു കൊള്ളൂ. പക്ഷേ ഇത്തരം മോർഫിങ്ങ് കലാപരിപാടികളും
മണ്ഡലത്തില്‍ ചില ആളുകള്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നു. അതിനാല്‍ ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ കുറവുണ്ടായെന്നും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
990 വോട്ടുകൾക്കാണ് സിറ്റിംഗ് എംഎൽഎ ആയ സ്വരാജ് തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത്. സ്വരാജിന്റെ പരാജയം വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.